തിരുവനന്തപുരം | വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അഫാന്‍ ഇന്ന് (ഞായര്‍) പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിന്റെ കുളിമുറിയില്‍ മുണ്ടുകൊണ്ട് തൂങ്ങിമരിക്കാന്‍ ശ്രമിച്ചതായാണ് പുറത്തുവരുന്ന വിവരം. ഉടന്‍ തന്നെ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഫെബ്രുവരി 24 നാണ് ദാരുണമായ കൂട്ടക്കൊല നടന്നത്. ഇളയ സഹോദരന്‍, മുത്തശ്ശി, അമ്മാവന്‍, അമ്മായി, സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് ഇഫാന്‍ കൊലപ്പെടുത്തിയത്. കൊലപാതകങ്ങള്‍ നടത്തിയ ശേഷം അഫാന്‍ വിഷം കഴിച്ചശേഷമാണ് പോലീസില്‍ കീഴടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ അമ്മ, ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. ആത്മഹത്യാ പ്രവണത കാട്ടിയ പ്രതിക്ക് നിരീക്ഷണമൊരുക്കിയതില്‍ ജയില്‍ അധികൃതര്‍ക്ക് പാളിച്ചയുണ്ടായെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ കുളിമുറിക്ക് പുറത്ത് അഫാന് കാവല്‍ ഉണ്ടായിരുന്നൂവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here