ന്യൂഡല്‍ഹി | പാകിസ്ഥാന്റെ മണ്ണിലെ ഇന്ത്യന്‍ സൈനിക ആക്രമണത്തെ നിഷേധിക്കുന്ന പതിവ്‌രീതി ഉപേക്ഷിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മെയ് 10 ന് ഇന്ത്യന്‍ മിസൈലുകള്‍ പാക് മണ്ണില്‍ നാശനഷ്ടം വരുത്തിയെന്ന് അതിരാവിലെത്തന്നെ സൈനിക മേധാവി ജനറല്‍ സയ്യിദ് അസിം മുനീര്‍ തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞുവെന്ന് വെളിപ്പെടുത്തിയിരിക്കയാണ് ഷെഹ്ബാസ് ഷെരീഫ്.

വെള്ളിയാഴ്ച പാകിസ്ഥാന്‍ സ്മാരകത്തില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ”മെയ് 10 ന് പുലര്‍ച്ചെ 2:30 ന് ജനറല്‍ സയ്യിദ് അസിം മുനീര്‍ എന്നെ സുരക്ഷിതമായ ഫോണില്‍ വിളിച്ച് ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകള്‍ നൂര്‍ ഖാന്‍ വ്യോമതാവളത്തിലും മറ്റ് പ്രദേശങ്ങളിലും ആക്രമണം നടത്തിയതായി അറിയിച്ചു. നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ നമ്മുടെ വ്യോമസേന ചൈനീസ് ജെറ്റുകളില്‍ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു” – ഷെരീഫ് വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here