അടിപിടിയും അക്രമവും പിടിച്ചുപറിയുമൊക്കെയായിരുന്നു പുരാണത്തിലെ വാല്‍മീകി മഹര്‍ഷിയുടെ പൂര്‍വ്വാശ്രമ ജീവിതം. പേര് രത്‌നാകരന്‍. സകല സൗകര്യങ്ങളുമിണങ്ങിയ കുടുംബത്തില്‍ പിറന്ന രത്‌നാകരന്റെ മനസ്സ് പ്രവേശിച്ചതത്രയും അപഥപാതയിലേക്കായിരുന്നു. സപ്തര്‍ഷിമാരുടെ മാ നിഷാദ ആകോശം ദുഷ്പ്രവൃത്തികള്‍ വെടിഞ്ഞ്് വാല്‍മീകിയെന്ന മഹര്‍ഷിയാക്കി രത്‌നാകരനെ മാറ്റി.

അതു പുരാണമെങ്കില്‍, ഇന്നത്തെകാലത്ത് രാസലഹരി വിറ്റഴിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നവരോട് ഒന്നു ചോദിച്ചോട്ടേ ? നിങ്ങളുടെ കൊടിയ ദുഷ്പ്രവൃത്തിക്കു സമാനമായ ചതിക്കുഴികള്‍ ഒരുക്കി കാത്തിരിക്കുന്നവരുടെ കെണിയില്‍ കുടുംബത്തിലെ ഒരംഗം അകപെട്ടാല്‍ നിങ്ങള്‍ക്ക് സഹിക്കുമോ ? അതോ അതും കൈയ്യടിച്ച് സ്വീകരിച്ച് പുതിയ ഇരകളെ തേടി മുന്നേറുമോ.

അനുദിനം രാസലഹരി മാഫിയകളുടെ ഇരകളാകുന്നവര്‍ ആരുടെയൊക്കെയോ ബന്ധുക്കളാണ്. ആരുടെയൊക്കേയോ ഭാവിയുടെ പ്രതീക്ഷകളാണ്. നാടിന്റെ മുക്കിലും മൂലയിലും രാസലഹരി ലഭ്യമാകുന്നു. ഏതാനും വെള്ളി തുട്ടുകള്‍ക്കായി രാസലഹരി വില്‍ക്കുന്നവരുടെ ദൃഷ്ടി വീടുകളിലേക്ക് എത്തുന്നില്ലെന്ന് നമ്മുക്ക് ഉറപ്പാക്കാം. ഇത്തരം റാക്കറ്റുകളെ തുറന്നു കാണിക്കുന്നതിനൊപ്പം അവരുടെ കെണിയില്‍പ്പെടാതിരിക്കാന്‍ നമ്മുടെ ഉറ്റവരെ ജാഗരൂകരാക്കാം. കുട്ടികളിലെ ബിഹേവിയര്‍ ഡിസോഡറുകള്‍ തിരിച്ചറിഞ്ഞ്, അവരെ നല്ലരീതിയില്‍ മുന്നേറാന്‍ മാതാപിതാക്കളെ പര്യാപ്തരാക്കാം. ഇല്ലെങ്കില്‍ നാളെയുടെ പ്രതീക്ഷയായ അവരെ നമ്മുക്കു നഷ്ടപെട്ടേക്കാം. വരൂ, യുവതലമുറയെ ജാഗരൂകരാക്കിയും നമ്മുക്കിടയില്‍ രാസലഹരിയുടെ പ്രചാരകരാകാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് അവരോട് 'മാ നിഷാദ' ചൊല്ലിയും നമ്മുക്ക് ഒരുമിച്ച് മുന്നേറാം.

Lets CHALLENGE

രാസലഹരിയെന്ന മാരകവിപത്തിനെതിരെ ശബ്ദമുയര്‍ത്തൂ, ചെയ്ത കാര്യം വിശദീകരിച്ച്, നിലപാട് വ്യക്തമാക്കാന്‍ മറ്റുള്ളവരെ ചലഞ്ച് ചെയ്യാം. രാസലഹരി വിരുദ്ധ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യാം.

The First move

തിരുവനന്തപുരം ജില്ലയിലെ ഒരു ലക്ഷം കൂടുംബങ്ങളിലേക്ക് ഒരു വര്‍ഷം കൊണ്ട് രാവസലഹരിക്കെതിരെ ബോധവല്‍ക്കരണ സന്ദേശം എത്തിക്കുക. സാധാരണക്കാര്‍ക്കിടെ രാസലഹരിക്കെതിരെ കരുതല്‍ നിലനിര്‍ത്താന്‍ കൂട്ടായ്മകള്‍ രൂപകീരിക്കുക. ബോധവല്‍കരണ പരിപാടികള്‍, ലഹരിവിരുദ്ധ ചങ്ങല, സന്ദേശം, തെരുവുനാടകം, കായികമത്സരം... ഡോര്‍നോക്കര്‍ കരിയറിലൂടെ യുവാക്കളില്‍ തുടര്‍ച്ചയായ ബോധവല്‍ക്കരണം എത്തിച്ചുകൊണ്ടേയിരിക്കുക.

രാസലഹരി വിരുദ്ധ കൂട്ടായ്മകള്‍ ...

തിരുവനന്തപുരം എഡിഷന്റെ ഹബ്ബുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വിരുദ്ധ കൂട്ടായ്മകള്‍ക്ക് തുടക്കമായി. കുട്ടികള്‍ക്ക് കായിക പരിശീലനം, ബ്രിഗേഡ് അംഗങ്ങളെ ആദരിക്കല്‍ ഒക്കെ നടക്കുന്ന കൂട്ടായ്മകള്‍ രാസലഹരിയ്‌ക്കെതിരായ ബോധവല്‍ക്കരണത്തിന്റെയും ജാഗ്രതയുടെയും വേദികളാണ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 100 കൂട്ടായ്മകള്‍ പൂര്‍ത്തിയാക്കും.

സൗജന്യ കറന്റ് അഫയേഴ്‌സ്, കരിയര്‍ ഗെയിഡന്‍സ്... ഒപ്പം ബോധവല്‍ക്കരണവും

തിരുവനന്തപുരം എഡിഷന്റെ ഹബ്ബുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വിരുദ്ധ കൂട്ടായ്മകള്‍ക്ക് തുടക്കമായി. കുട്ടികള്‍ക്ക് കായിക പരിശീലനം, ബ്രിഗേഡ് അംഗങ്ങളെ ആദരിക്കല്‍ ഒക്കെ നടക്കുന്ന കൂട്ടായ്മകള്‍ രാസലഹരിയ്‌ക്കെതിരായ ബോധവല്‍ക്കരണത്തിന്റെയും ജാഗ്രതയുടെയും വേദികളാണ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 100 കൂട്ടായ്മകള്‍ പൂര്‍ത്തിയാക്കും.

CHALLENGE AWARD – 1 Lakhs Rupee

സ്വന്തം വീടിനടുത്തുള്ള 25 വീടുകളുടെ ഒരു കൂട്ടായ്മ, എല്ലാവരും അറിഞ്ഞുകൊണ്ട് രൂപീകരിച്ച് ചലഞ്ചില്‍ പങ്കെടുക്കൂ. ഒരു വീട്ടിലും ആരും രാസലഹരി ഉപയോഗിക്കുന്നില്ലെന്ന് കുറഞ്ഞത് ഒരു മാസം പരസ്പരം നിരീക്ഷിച്ചശേഷം 'കൂട്ടായ്മ' അക്കാര്യം പ്രഖ്യാപിക്കൂ. ഒരു ലക്ഷം രൂപയുടെ അരുത് കാട്ടാളാ ചലഞ്ച് അവാര്‍ഡിന് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടൂ.

SPONSERSHIP PROGRAMME

-