വാണിജ്യ സന്ദേശങ്ങള്‍ ഉപഭോക്താവിനു സൗകര്യപ്രദമായ സമയത്തുമാത്രം, നടപടികള്‍ കര്‍ശനമാക്കാന്‍ ട്രായ്

ന്യൂഡല്‍ഹി | കച്ചവടതാത്പര്യങ്ങളോടെയുള്ള ഫോണ്‍വിളികള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കാന്‍ ടെലിഫോണ്‍ റഗുലേറ്ററി അതോറിറ്റി (ട്രായ്) നടപടി തുടങ്ങി. 2018-ലെ നിയന്ത്രണചട്ടത്തിന്റെ ഭാഗമായി ബ്ലോക്ചെയിന്‍ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റര്‍ബ്ഡ് ലെഡ്ജര്‍ ടെക്നോളജി’ (ഡി.എല്‍.ടി)സംവിധാനം കര്‍ശനമാക്കാനാണ് തീരുമാനം.

ടെലികോം സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള സാമ്പത്തിക തട്ടിപ്പ് തടയുന്നതിന് സംയുക്ത നടപടി തയ്യാറാക്കാന്‍ ഒരു സമിതി രൂപീകരിക്കും. ട്രായ്, റിസര്‍വ് ബാങ്ക്, സെബി, ഉപഭോക്തൃ മന്ത്രാലയം എന്നിവയുള്‍പ്പെട്ടതായിരിക്കും സമിതി. എല്ലാ വാണിജ്യസ്ഥാപനങ്ങളും ടെലിമാര്‍ക്കറ്റുകാരും ഡി.എല്‍.ടി.യില്‍ രജിസ്റ്റര്‍ ചെയ്യുകയും ഫോണ്‍ വിളിക്കാനും സന്ദേശമയക്കാനും ഉപഭോക്താവിന്റെ അനുമതി വാങ്ങുകയും വേണമെന്നാണ് വ്യവസ്ഥ. ഉപഭോക്താവിന് സൗകര്യപ്രദമായ ദിവസവും സമയവും നോക്കി മാത്രമേ സന്ദേശങ്ങള്‍ അയക്കാനും ഫോണ്‍ ചെയ്യാനും പാടൂ. 2,50,000 സ്ഥാപനങ്ങള്‍ ഡി.എല്‍.ടി. പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്ത ടെലിമാര്‍ക്കറ്റുകാരെക്കുറിച്ചുള്ള പരാതികള്‍ 60 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ ഇപ്പോഴും ഉപഭോക്താക്കളെ വിളിച്ച് ശല്യം ചെയ്യുന്നുണ്ടെന്ന പരാതി കൂടിയിരിക്കുകയാണ്. അനാവശ്യ സന്ദേശങ്ങളെപ്പോലെ ഇത്തരം ഫോണ്‍വിളികളും നിയന്ത്രിക്കേണ്ടതുണ്ടെന്ന് ട്രായ് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here