കൊച്ചി: പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ ശസ്ത്രക്രിയിലുടെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. കുട്ടി ജനിക്കുന്നത് മകളുടെ ജീവനു ഭീഷണിയാണെന്നു കാണിച്ച് ഗര്‍ഭഛിദ്രത്തിനായി അനുതി തേടിയാ മാതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടെങ്കില്‍ ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.
പത്തുവയസ്സുള്ള പെണ്‍കുട്ടിക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ സങ്കീര്‍ണതകള്‍ കൂടി പരിഗണിച്ചാണ് കോടതിയുടെ വിധി. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിനോട് നിര്‍ദേശം തേടിയിരുന്നു. 31 ആഴ്ച പിന്നിട്ട
ഗര്‍ഭം പ്രസവശസ്ത്രക്രിയയിലൂടെ മാത്രമേ പുറത്തെടുക്കാനാകൂവെന്നും കുഞ്ഞ്് രക്ഷപെടാന്‍ 80 ശതമാനം സാധ്യതയുണ്ടെന്നുമാണ് മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചത്.
തുടര്‍ന്നാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്. 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭഛിദ്രത്തിനാണ് നിയമപ്രകാരം അനുമതിയുള്ളത്. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരത്തെ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ വേണ്ടതു ചെയ്യാന്‍ ആശുപത്രി അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്കി. കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചില്ലെങ്കില്‍ അക്കാര്യം സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കണമെന്നും കോടതി പറഞ്ഞു.