അമരാവതി: ഭീതിയുണര്‍ത്തി ആന്ധ്രപ്രദേശില്‍ അജ്ഞാത രോഗം പടരുന്നു. വെസ്റ്റ് ഗോദാവരി ജില്ലയിലെ എല്ലൂര്‍ എന്ന സ്ഥലത്താണു രണ്ടു ദിവസത്തിനിടെ 400 പേര് ഛര്‍ദിയും അപസ്മാരവുമായി ചികില്‍സ തേടിയത്. ഒരാള്‍ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള ഏഴു പേരെ വിജയവാഡയിലെ ആശുപത്രിയിലേക്കു മാറ്റി. വൈറല്‍ ഇന്ഫെക്ഷനെന്നാണു സൂചന.ശനിയാഴ്ച വൈകീട്ടാണു രോഗം പടരാന്‍ തുടങ്ങിയത്. ഛര്‍ദിയോടെ തുടക്കം. പിന്നീട് പെട്ടെന്ന് അപസ്മാരം വന്നു തളര്‍ന്നു വീഴും. ഒന്നില്‍ നിന്ന് തുടങ്ങി ആളുകളുെട എണ്ണം പെരുകിയതോടെ ആശുപത്രികള്‍ നിറഞ്ഞു. എല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ മാത്രം ചികില്‍സയില്‍ കഴിയുന്നത് 270 പേരാണ്. രോഗം ബാധിച്ചു കുഴഞ്ഞു വീണ ഒരാള്‍ മരിച്ചു.
മുഖ്യമന്ത്രി ജഗമോഹന്‍ റെഡി ആശുപത്രികള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ വിജയവാഡയിലെ ആശുപത്രികളിലേക്കു മാറ്റുന്നതു തുടരുകയാണ്. രോഗികളുടെ ശ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കാരണം അറിയില്ലെന്നും വെസ്റ്റ് ഗോദാവരി ജില്ലാ അധികൃതര്‍ അറിയിച്ചു. കുടിവെള്ളത്തില്‍ രാസവസ്തുക്കള്‍ കലര്‍ന്നതാണു കാരണമെന്ന സൂചനകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.ആന്ധ്ര പ്രദേശിൽ ആളുകൾ കൂട്ടത്തോടെ തളർന്നു വീണ സംഭവത്തിന്റെ കാരണം വ്യക്തമായില്ല. ഇതുവരെ ചികിത്സ തേടിയ 300ലേറെ പേരിൽ ഒരാൾ മരിച്ചു. 170 പേർ ആശുപത്രി വിട്ടെന്ന് അധികൃതർ പറയുന്നു.

കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരു മേഖലയിൽ ആളുകൾക്ക് കൂട്ടത്തോടെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. മലിനമായ കുടിവെള്ളം ഉപയോഗിച്ചതാണ് തളർച്ചയ്ക്ക് കാരണമെന്നാണ് കരുതുന്നത്. എന്നാൽ ജലത്തിന്റെ പരിശോധനയിൽ നിന്ന് ഇതല്ല കാരണമെന്ന് വ്യക്തമായതായി ആരോഗ്യവകുപ്പ് മന്ത്രിയും ഏലൂരുവിന്റെ നിയമസഭാ പ്രതിനിധിയുമായ ഉപ മുഖ്യമന്ത്രി എ കെ കെ ശ്രീനിവാസ് പറഞ്ഞു.
സംഭവത്തിന്റെ കാരണം നിഗൂഢമായി തുടരുകയാണെന്നും മന്ത്രി കൃഷ്ണ ശ്രീനിവാസ് പറഞ്ഞു. ദില്ലി എയിംസ് അധികൃതരുമായി ഡോക്ടർമാർ ചർച്ച നടത്തി. ചികിത്സ തേടിയ എല്ലാവരുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ചികിത്സ തേടിയവരിൽ 46 പേർ കുട്ടികളും 70 പേർ സ്ത്രീകളുമാണ്. വീടുകൾ തോറും സന്ദർശിച്ച് ആരോഗ്യവകുപ്പ് സർവേ എടുക്കുന്നുണ്ട്. ഏലൂരു മേഖലയിലേക്ക് പ്രത്യേക വൈദ്യ സംഘത്തെ അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി ഇന്ന് ഏലൂരു മേഖലയിലെത്തി രോഗികളെ കാണും.