അപകടകാരിയായ സംഘടനയെന്ന റിപ്പോര്‍ട്ടിന് ശേഷവും സംഘപരിവാര്‍ കുടക്കീഴിലുള്ള ബജ്റംഗ്ദളിനെതിരേ നടപടി എടുക്കാന്‍ ഫേസ്ബുക്ക് മടിച്ചെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ബജ്റംഗ്ദള്‍ പിന്തുണച്ചതായും വന്‍തോതില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായും ഫേസ്ബുക്ക് സേഫ്റ്റി ടീം കണ്ടെത്തിയിരുന്നു. എന്നിട്ടും അവര്‍ക്കെതിരേ നടപടി എടുക്കാന്‍ ഫേസ്ബുക്ക് താല്പര്യം കാട്ടിയില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബിസിനസ് സാധ്യതകളേയും ജീവനക്കാരുടെ സുരക്ഷയെയും അപകടത്തിലാക്കുമെന്ന് ഭയന്നാണ് നടപടി എടുക്കാത്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ബജ്റംഗ്ദളിനെതിരായ നടപടി ‘ഇന്ത്യയിലെ ഭരണകക്ഷിയായ ഹിന്ദു ദേശീയ വാദികളെര പ്രകോപിപ്പിക്കുമെന്നും’ രാജ്യത്തെ ബിസിനസ്സ് സാധ്യതകളെ ബാധിക്കുമെന്നും ടെക് ഭീമന് ഭയപ്പെടുന്നു. ഗ്രൂപ്പിനെ നിരോധിക്കുന്നത് ജീവനക്കാര്‍ക്കും ഒാഫീസുകള്‍ക്കുമെതിരെ ആക്രമണത്തിന് കാരണമാകുമെന്ന് ഭയപ്പെടുന്നതായും ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ബജ്റംഗ്ദള്‍ പിന്തുണച്ചിരുന്നുവെന്നും അവര്‍ ‘അപകടകരാകളായ സംഘടന’ ആണെന്നും ഫേസ്ബുക്ക് സുരക്ഷാ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ബജ്റംഗ്ദളിനെ ഫേസ്ബുക്കിന്റ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും നിരോധിക്കുകയാണ് വേണ്ടത്.
ഫേസ്ബുക്കിന് രാജ്യത്ത് ചില താല്‍പ്പര്യങ്ങളുണ്ട്. അതിന്റ ഏറ്റവും വലിയ ഉപഭോക്തൃ അടിത്തറകളിലൊന്ന് ഇന്ത്യയാണ്. ഡല്‍ഹി, മുംബൈ, എന്നിവിടങ്ങളിലുള്‍പ്പടെ അഞ്ച് ഓഫീസുകളും റിലയന്‍സ് ജിയോയില്‍ 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപവും ഫേസ്ബുക്കിനുണ്ട്. ഇതൊക്കെയാണ് നടപടികളില്‍ നിന്ന് ഫേസ്ബുക്കിനെ പിന്തിരിപ്പിക്കുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരേ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന വിവരങ്ങള്‍ ബജ്റംഗ്ദള്‍ തുടര്‍ച്ചയായി ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നുണ്ട്.
വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് യുഎസ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ബജ്റംഗ്ദളിനെ ‘മതതീവ്രവാദ സംഘടന’ ആയാണ് കണക്കാക്കുന്നത്. 2020 ല്‍ ബജ്റംഗ്ദളിനായി നീക്കിവച്ചിരിക്കുന്ന ഒരുപിടി ഗ്രൂപ്പുകളില്‍ നിന്നും പേജുകളില്‍ നിന്നും 5.5 ദശലക്ഷത്തിലധികം ഇന്ററാക്ഷന്‍സ് ലഭിച്ചിരുന്നു എന്നാണ് ഫേസ്ബുക്കിെന്റ ഉടമസ്ഥതയിലുള്ള അനലിറ്റിക്സ് സംവിധാനമായ ക്രൗഡ് ടാംഗിള്‍ കാണിക്കുന്നത്