ഏഴുവർഷത്തിന് ശേഷം ക്രിക്കറ്റ് ഗ്രൗണ്ടിൽ മടങ്ങിയെത്തിയ ശ്രീശാന്ത് പുതുച്ചേരിക്കെതിരെ വിക്കറ്റ് നേട്ടവുമായി വരവറിയിച്ചിരുന്നു. പുതുച്ചേരി ബാറ്റ്സ്മാൻ ഫാബിദ് അഹമദിന്റെ സ്റ്റംമ്പ് പിഴുതെടുത്താണ് ശ്രീശാന്ത് തന്റെ വരവ് ഗംഭീരമാക്കിയത്.
‘പിന്തുണക്കും സ്നേഹത്തിനും ഒരുപാട് നന്ദി… ഇത് ഒരു തുടക്കം മാത്രമാണ്… നിങ്ങളുടെ ആശംസകളും പ്രാർഥനകളും കൊണ്ട് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്, നിങ്ങളോടും കുടുംബത്തോടും ഒരുപാട് ബഹുമാനം’- ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു. മുഷ്താഖ് അലി ട്രോഫിയിലൂടെയായിരുന്നു ശ്രീശാന്തിന്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ്. നാലോവറില്‍ 29 റൺസ് വഴങ്ങി ഒരുവിക്കറ്റുമായാണ് ശ്രീശാന്ത് മത്സരം അവസാനിപ്പിച്ചത്.
നിശ്ചിത ഓവറിൽ പുതുച്ചേരി 138 റൺസെടുത്തപ്പോൾ 10 പന്ത് ബാക്കി നിൽക്കേ കേരളം ലക്ഷ്യം നേടി. ക്യാപ്റ്റൻ സഞ്ജു സാംസണും (32), മുഹമ്മദ് അസ്ഹറുദ്ദീൻ (30), റോബിൻ ഉത്തപ്പയും (21) കേരളത്തിനായി തിളങ്ങി.