കണ്ണൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കുമെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിലുള്ള സുപ്രീം കോടതി വിധി മറികടക്കാൻ സംസ്ഥാനം നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനവുമായാണ് യുഡിഎഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ശബരിമല പ്രചാരണവിഷയമാക്കാൻ യുഡിഎഫ് നേതാക്കള്‍ നടത്തുന്ന പ്രചാരണങ്ങള്‍ തുടരുന്നതിനിടെയാണ് ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് തന്നെ നേരിട്ട് പ്രതികരിക്കുന്നത്.
ശബരിമല കേസിൽ സര്‍ക്കാര്‍ സുപ്രീം കോടതിയിൽ നല്കിയ സത്യവാങ്മൂലം തിരുത്തണണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എൽഡിഎഫ് ശ്രമിക്കുന്നത് സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
വിശ്വാസങ്ങളും ആചാരണങ്ങളും സംരക്ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയ്ക്ക് ഒരാഴ്ച മുൻപ് കത്ത് നല്‍കിയിരുന്നു. ശബരിമല വിവാദകാലത്ത് എൽഡിഎഫിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയ സാഹചര്യം ആവര്‍ത്തിക്കാൻ സാധിക്കുമോ എന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്. എന്നാൽ വിഷയത്തിൽ ഇടതുമുന്നണിയുടെ നിലപാട് നിര്‍ണായകമാകും. സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ നിയമനിര്‍മാണം നടത്തിയില്ലെന്നാണ് യുഡിഎഫിൻ്റെ വിമര്‍ശനം.
മുൻപ് യുഡിഎഫ് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം പിൻവലിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് സത്യവാങ്മൂലം നല്‍കിയതാണ് വിനയായതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി വിധി ചോദിച്ചു വാങ്ങുകയായിരുന്നുവെന്നുമാണ് യുഡിഎഫ് നേതാക്കളുടെ വിമര്‍ശനം. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടെടുത്ത ദേവസ്വം ബോര്‍ഡിനെക്കൊണ്ട് സര്‍ക്കാര്‍ നിലപാട് തിരുത്തിച്ചെന്നും അവര്‍ ആരോപിക്കുന്നു. അതേസമയം, തീവ്ര മുസ്ലീം സംഘടനകളുമായി യുഡിഎഫ് കൂടുതൽ അടുക്കുകയാണെന്നാണ് എൽഡിഎഫിൻ്റെ വിമര്‍ശനം. മുസ്ലീം ലീഗ് വഴി തീവ്ര സംഘടനകളുമായി അടുക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെന്നാണ് കുറ്റപ്പെടുത്തൽ. എന്നാൽ മുസ്ലീം വിഭാഗത്തെ മൊത്തം മോശക്കാരായി ചിത്രീകരിക്കാനാണ് എൽഡിഎഫിൻ്റെ ശ്രമമെന്നായിരുന്നു
കണ്ണൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കുമെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിലുള്ള സുപ്രീം കോടതി വിധി മറികടക്കാൻ സംസ്ഥാനം നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനവുമായാണ് യുഡിഎഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ശബരിമല പ്രചാരണവിഷയമാക്കാൻ യുഡിഎഫ് നേതാക്കള്‍ നടത്തുന്ന പ്രചാരണങ്ങള്‍ തുടരുന്നതിനിടെയാണ് ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് തന്നെ നേരിട്ട് പ്രതികരിക്കുന്നത്.
ശബരിമല കേസിൽ സര്‍ക്കാര്‍ സുപ്രീം കോടതിയിൽ നല്കിയ സത്യവാങ്മൂലം തിരുത്തണണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എൽഡിഎഫ് ശ്രമിക്കുന്നത് സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
വിശ്വാസങ്ങളും ആചാരണങ്ങളും സംരക്ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയ്ക്ക് ഒരാഴ്ച മുൻപ് കത്ത് നല്‍കിയിരുന്നു. ശബരിമല വിവാദകാലത്ത് എൽഡിഎഫിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയ സാഹചര്യം ആവര്‍ത്തിക്കാൻ സാധിക്കുമോ എന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്. എന്നാൽ വിഷയത്തിൽ ഇടതുമുന്നണിയുടെ നിലപാട് നിര്‍ണായകമാകും. സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ നിയമനിര്‍മാണം നടത്തിയില്ലെന്നാണ് യുഡിഎഫിൻ്റെ വിമര്‍ശനം.
മുൻപ് യുഡിഎഫ് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം പിൻവലിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് സത്യവാങ്മൂലം നല്‍കിയതാണ് വിനയായതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി വിധി ചോദിച്ചു വാങ്ങുകയായിരുന്നുവെന്നുമാണ് യുഡിഎഫ് നേതാക്കളുടെ വിമര്‍ശനം. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടെടുത്ത ദേവസ്വം ബോര്‍ഡിനെക്കൊണ്ട് സര്‍ക്കാര്‍ നിലപാട് തിരുത്തിച്ചെന്നും അവര്‍ ആരോപിക്കുന്നു. അതേസമയം, തീവ്ര മുസ്ലീം സംഘടനകളുമായി യുഡിഎഫ് കൂടുതൽ അടുക്കുകയാണെന്നാണ് എൽഡിഎഫിൻ്റെ വിമര്‍ശനം. മുസ്ലീം ലീഗ് വഴി തീവ്ര സംഘടനകളുമായി അടുക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെന്നാണ് കുറ്റപ്പെടുത്തൽ. എന്നാൽ മുസ്ലീം വിഭാഗത്തെ മൊത്തം മോശക്കാരായി ചിത്രീകരിക്കാനാണ് എൽഡിഎഫിൻ്റെ ശ്രമമെന്നായിരുന്നു