ഹേഗ്: പാകിസ്താന് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് കൂല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. വധശിക്ഷ വിധിച്ച പാക് സൈനിക കോടതി വിധി പുന:പരിശോധിക്കണമെന്നും കുല്‍ഭൂണ്‍ നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചു.
രണ്ട് വര്‍ഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ 15 അംഗ ബെഞ്ച് കേസില്‍ ഇന്ന് വിധി പറഞ്ഞത്. അതേസമയം ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഈ കേസില്‍ ഇടപെടാനാവില്ലെന്ന പാകിസ്താന്റെ വാദവും കോടതി തള്ളിക്കളഞ്ഞു.
നിഷ്പക്ഷമായ രീതിയില്‍ അല്ല കുല്ഭൂഷണ് ജാദവിനെ പാകിസ്ഥാന് സൈനിക കോടതി വിചാരണ ചെയ്തതെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി നിരീക്ഷിച്ചു. പാകിസ്താന് കസ്റ്റഡിയില്‍ എടുത്ത കുല്ഭൂഷണ് ജാദവിന് നയതന്ത്ര സഹായം ലഭിക്കാതെ പോയി. വിയന്ന ഉടമ്പടിയിലെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പാകിസ്താന് കുല്ഭൂഷണ് ജാദവിനെ കൈകാര്യം ചെയ്തിരിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു.
മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്ഭൂഷണ് ജാദവിനെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന് 2016 മാര്‍ച്ച് മൂന്നിനാണ് അറിയിച്ചത്. അതേസമയം ഇറാനില്‍ നിന്നും ജാദവിനെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യ പറയുന്നു. ചാരപ്രവര്‍ത്തനം ആരോപിച്ച് 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ പാകിസ്ഥാന് സൈനിക കോടതി വിധിച്ചത്.
ഇതിനെതിരെ മെയ് മാസത്തില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിക്കുകയായിരുന്നു.